WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ബുധനാഴ്‌ച, നവംബർ 16, 2011

പോത്തിന്റെ പരാക്രമം,നിരവധി പേര്‍ക്ക് പരുക്ക്.

എടപ്പറമ്പ്: കാവന്നൂരില്‍ നിന്നെത്തിയ പോത്തിന്റെ ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് പരുക്കേറ്റു.മണിക്കൂരുകള്‍ക്ക് ശേഷം വിരണ്ട പോത്തിനെ അതിസാഹസികമായി കീഴടക്കി.എടപ്പറമ്പ് പാലീരി കുന്നുമ്മലാണ്‌ പ്രദേശത്തെ മുള്‍മുനയില്‍ നിര്‍ത്തിയ രംഗങ്ങള്‍ അരങ്ങേറിയത്.
കാവനൂരില്‍ മുടികളച്ചില്‍ കര്‍മത്തിനായി എത്തിച്ച പോത്താണ്‌ കയര്‍ പൊട്ടിച്ച് ഇവിടെയെത്തിയത്.അതിരാവിലെ നടക്കാനിറങ്ങിയ കളത്തിപ്പറമ്പിലെ കുഞ്ഞാനെ ഇടിച്ചു വീഴ്ത്തിയാണ്‌പരാക്രമം തുടങ്ങിയത്.പത്ര വിതരണം നടത്തുന്ന ഉമ്മര്‍ എന്ന വിദ്ദ്യാര്‍ഥിയേയും ഇടിച്ചിട്ട ശേഷം കുന്നുമ്മ്ലെത്തിയ പോത്ത് കുളിച്ചുവരികയായിരുന്ന ആനക്കല്ലന്‍ ശശിയെയും(45 ) മകള്‍ ശാമിലിയെയും(20 ) കുത്തി മറിച്ചിട്ടു.പരുക്കെറ്റ ഇരുവരെയും മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുന്നുമ്മല്‍ സുബ്രമണ്യനടക്കമുള്ളവര്‍ ഈ പോത്തിനെ തന്ത്രപൂര്‍‌വം ശശിയുടെ പോത്തിങ്കുട്ടിയുടെ അടുത്തെത്തിച്ചു.പിന്നീടും പോത്ത് പല പ്രാവശ്യം ജനക്കൂട്ടത്തിന്‌ നേരെ പാഞ്ഞടുത്തു.ആക്രമണ സ്വഭാവം കാട്ടിയ പോത്തിനെ തളകാനെത്തിയപോത്തിന്റെ ഉടമകളെയും നാട്ടുകാരെയെല്ലാം ആക്രമിച്ചു പരുക്കേല്പിച്ചു.കളത്തിപ്പറമ്പ് തൊണ്ടിയില്‍ സുബൈറിനും35 ) ഒഴുകൂര്‍ ചോലക്കല്‍ നാറക്കോടന്‍അബ്ദുറഹ്മാനും(30 )ഗുരുതരമായി പരുക്കേറ്റു.കൊമ്പുകള്‍ക്കിടയില്‍ കൈ കുടുങ്ങി എല്ലൊടിഞ്ഞ അബ്ദുറഹ്മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്‌.സുബൈറിനെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലില്‍ ചികില്‍സക്ക് വിധേയനാക്കിഓട്ടത്തിനിടയില്‍ വീണും പലര്‍ക്കും മുറിവേറ്റു. കൊണ്ടോട്ടി സി.ഐ.അസൈനാരുടെ നേത്രത്ത്വത്തില്‍ പോലീസും മൊറയൂറ് വില്ലേജ് ഓഫീസറും സ്ഥലത്തെത്തി.കാവനൂര്‍ ,കിഴിശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പോത്തിനെ തളക്കാന്‍ വിദഗ്ദ്ധര്‍എത്തിയെങ്കിലും ആര്‍ക്കും അതിന്‍` സാധിച്ചില്ല. സ്ഥിതിഗതികള്‍ വിലയിരിത്തിയ പോലീസ്-റവന്യൂ സംഘം പോത്തിനെ വെടിവെച്ച് വീഴ്ത്താനുള്ള തീരുമാനമെടുത്തു..അവസാനവട്ട ശ്രമമെന്ന നിലയില്‍ അസാമാന്യ ധൈര്യത്തോടെ കാഞ്ഞിരങ്ങാടന്‍ സലാമും മഞ്ചേരി മുട്ടിപ്പാലം സ്വദേശി ഷറഫുദ്ദീനും അതിസാഹസികമായി വടമെറിഞ്ഞു കുടുക്കി.കുരുക്കിലകപ്പെട്ടതോടെ പോലീസും നാട്ടുകാരും ചേര്‍ന്ന് പോത്തിനെ വീഴ്ത്തി.പലവട്ടം പോത്ത് കയര്‍ പൊട്ടിച്ചെങ്കിലും സലaമും ഷറഫുവും ബഷീറും മറ്റു തൊഴിലാളികളും അവസാനം പോത്തിനെ കീഴ്പെടുത്തി കൊണ്ടുപോയി.പോലീസ് സലാമിനെയും ഷറഫുദ്ദീനെയും പ്രത്ത്യേകം അഭിനന്ദിച്ചു.ഇവര്‍ ധൈര്യം കാണിച്ചില്ലായിരുന്നെങ്കില്‍ പോത്തിനെ വെടിവച്ച് കൊല്ലേണ്ടി വരുമായിരുന്നെന്ന് പോലീസ് വോയ്സ് ഓഫ് എടപ്പറമ്പിനോട് പറഞ്ഞു..നാടിന്റെ അഭിമാനമായി മാറിയ കളത്തിപ്പറമ്പില്‍ കെ.സലാമിനെ നാട്ടുകാര്‍ അനുമോദിച്ചു.






4 comments:

അജ്ഞാതന്‍ പറഞ്ഞു...

hamooo.... bhayankaram...

അജ്ഞാതന്‍ പറഞ്ഞു...

DHEERA YODHAKKAL

Shihab_palappetty പറഞ്ഞു...

Salamum Sharafuvumaane thhhaaram......!!!!!

അജ്ഞാതന്‍ പറഞ്ഞു...

SALAMUM SHARAFUVUM ILLAYIRUNENKIL ENTHAAYIRIKKUM NAMMUDE NADINTE AVASTHA..........................HAWOOOO.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക