WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22, 2011

"ശ്രുതി തരംഗ" ത്തിനു സെപ്. 12 നു തുടക്കമാകും.

  കേരളത്തില്‍ ഇനി കേള്‍ക്കാനും സംസാരിക്കാനും കഴിവില്ലാത്ത ഒരു കുട്ടിയും ഉണ്ടാകരുതെന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച സമഗ്രര്‍ കോക്ലിയര്‍  ഇമ്പ്ലാന്റ് പദ്ധതിക്ക് 'ശ്രുതി തരംഗം'എന്ന് പേര്നല്‍കി. ഗാനഗന്ധരവന്‍ കെ ജെ യേശുദാസിന്റ്റെ ദിവ്യകാരുന്ന്യ ട്രസ്റ്റ് ആരംഭിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ്‌ നൂറു ദിനം പൂര്‍ത്തിയാകുന്ന സെപ്. 12 നു അഞ്ചു ശാസ്ത്രക്ക്രിയകളോടെ പദ്ധതിക്ക് തുടക്കമാകും. ഈ വര്‍ഷംതന്നെ ഇരുനൂറു കുട്ടികള്‍ക്ക്, ഒരു കുട്ടിക്ക് അഞ്ചുലക്ഷം തോതില്‍ പത്തുകൊടിരൂപ അനുവദിക്കും. മൂന്നുവയസ്സിനു മുന്‍പേ ബധിരത കണ്ടെത്തിയാലെ ഓപ്പറേഷന്‍  ഫലപ്രതമാകൂ. ഈ പ്രായത്തില്‍ തന്നെ പരിശോതനനടത്താന്‍ എല്ലാ മെഡിക്കല്‍ കോള്ലെജുകളിലും ജില്ലാ ആശുപത്ത്രികളിലും സൗകര്യം ചെയ്യും. സമഗ്ര ആരോഗ്യ ഇന്ശൂറന്‍സ് പദ്ധതി വരുമ്പോള്‍ ശ്രുതി തരംഗവും അതിന്റ്റെ ഭാഗമാകും. മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നും രണ്ടു ലക്ഷവും സാമൂഹ്യ ക്ഷേമ വകുപ്പില്‍നിന്നും മൂന്നു ലക്ഷവും വീതം ഓരോ കുട്ടിക്കും ഓപ്പറേഷന് വേണ്ടി നല്‍കുമെന്ന് മന്ത്രി എം കെ മുനീര്‍ അറിയിച്ചു. രണ്ടു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ കുട്ടികള്‍ക്കാകും സഹായം ലഭിക്കുക.    കോക്ലിയര്‍  ഇമ്പ്ലാന്റ് ശാസ്ത്രക്ക്രിയകല്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോള്ളേജില്‍ സൗകര്യം ഏര്‍പെടുത്തിയതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.  

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക