WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2011

ഈ സൗമ്യ സാനിധ്യം പന്ത്രണ്ടാം വർഷത്തിലേക്ക്.


എടപ്പറമ്പ്:
പാലീരി ദാറുൽഹികം മദ്രസ്സയിൽ കുഞ്ഞാലൻ കുട്ടി മുസ്ലിയാരുടെ സേവനം ഒരു വ്യാഴവട്ടം പിന്നിടുകയാണു.സൗമ്യമായ തന്റെ സാനിധ്യം കൊണ്ട് എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റിയ ഈമാത്രകാ മുഅല്ലിം ദാറുൽഹികം മദ്രസ്സയുടെ പുരോഗതിയിലെ അഭിവാജ്യഘടകമാണു.പെരുമാറ്റത്തിലെ എളിമയും ജോലിയിലെ ആത്മാർഥതയുമാണു അദ്ദേഹത്തിന്റെ കൈമുതൽ. ഡിഗ്രികളുടെ ഭാരമില്ലെങ്കിലും വിദ്ദ്യാർഥികളുടെ മന:ശാസ്ത്രമറിഞ്ഞു അധ്യാപനംനടത്താൻ അദ്ദേഹത്തിനുള്ളകഴിവ് എടുത്ത്പറയേണ്ടതാണു.ഏറ്റവും ഇളയ പ്രായത്തിലുള്ള കുട്ടികൾ പഠിക്കുന്ന ഒന്നാം ക്ലാസിൽ വളരെ മനോഹരമായാണു ഉസ്താദ് പഠിപ്പിക്കുന്നത്.രണ്ടായിരത്തിലാണു അദ്ദേഹം മദ്രസ്സയിൽ മുഅല്ലിമായി സേവനമാരംഭിക്കുന്നത്.നീണ്ട പതിനൊന്ന് വർഷത്തിനിടെഒരുപാട് അധ്യാപകർ ദാറുൽഹികം മദ്രസ്സയിൽ ജോലി ചൈതിരുന്നെങ്കിലും വിദ്ദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട ഉസ്താദാകാൻ കഴിഞ്ഞത് കുഞ്ഞാലൻ കുട്ടി മുസ്ല്യാർക്കാണു.
മദ്രസ്സയിലെ ഏറ്റവും മുതിർന്ന അധ്യാപകനായ ഉസ്താദിന്റെ ഉപദേശങ്ങൾ സദർ മുഅല്ലിം അടക്കമുള്ള മറ്റു ഉസ്താദുമാർ അങ്ങേയറ്റം ബഹുമാനത്തോടെയാണു പരിഗണിക്കുന്നത്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഉസ്തദിന്റ് ശൈലി അധ്യാപകർക്കിടയിൽ ഐക്യത്തിന്റെ പാതയൊരുക്കുന്നു.മദ്രസ്സമാനേജ്മെന്റ് കമ്മിറ്റിക്കും ഉസ്താദിന്റെ പക്വമായ സമീപനങ്ങളിൽ പൂർണ ത്രപ്തി.മദ്രസ്സയുടെ പുരോഗതിയും വിദ്ദ്യാർഥികളുടെ ക്ഷേമവുംമാത്രം മുന്നിൽകണ്ട് പ്രവർത്തിക്കുന്ന,ഒട്ടേറെ ശിശ്യഗണങ്ങളുള്ള ഉസ്തദിനെ എടപ്പറമ്പുകാരും സ്നേഹാദരങ്ങളോടെയാണു കാണുന്നത്.ഇനിയും ദീർഘകാലം മദൃസ്സക്കും എടപ്പറമ്പിനും ഉസ്താദിന്റെ സ്നേഹവും കരുതലും ഉണ്ടാകട്ടേയെന്നു നാടിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും പ്രത്യാശിക്കുന്നു.ഒഴുകൂർ വളവിൽ സ്വദേശിയായ ഉസ്താദിനു ഭാര്യയുംമൂന്ന് മക്കളൂമാണുള്ളത്.എഞ്ചിനീയറിങ്ങ് ബിരുദ്ധാരിയായമൂത്ത മകൻ ഗൾഫിൽ ജോലിനോക്കുകയാണു.

2 comments:

അജ്ഞാതന്‍ പറഞ്ഞു...

nalla post..

Jahfar Ozhukur പറഞ്ഞു...

പടച്ചവന്‍ ദീര്ഘായുസ്സ നല്‍കട്ടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക