|
ശനിയാഴ്‌ച, ജൂലൈ 16, 2011
ഓര്‍മകളില്‍ ബനാത്ത് വാല posted by anwar
വെള്ളിയാഴ്‌ച, ജൂലൈ 15, 2011
IMPORTANT TELEPHONE NUMBERS IN MALAPPURAM Dist
Malappuram Important Telephone Numbers
Important Numbers
| Office Name | Telephone Number |
|---|---|
| District Panchayath President | 0483 - 2734564 |
| District Collector | 0483 - 2734355,0483 - 2734225 Mob: 98470 29017 |
| Collectorate (Enquiry) | 0483 - 2734922 |
| A D M | 0483 - 2734421 |
| R D O Perinthalmanna | 04933 - 227214 |
| R D O Tirur | 0494 - 2421200 |
| Educational Deputy Director | 0483 - 2734308 |
| PSC Officer | 0483 - 2734308 |
| District Information Office | 0483 - 2734387 |
Police and Fire Station
| Office Name | Telephone Number |
|---|---|
| Plolice | 100 |
| Fire Station | 101 |
| Crime Stopper | 1090 |
| Highway Emergency | 9846 100 100 |
| Railway Alert | 9846 200 200 |
വ്യാഴാഴ്‌ച, ജൂലൈ 14, 2011
![]() | MUHAMMED CHITTANGADAN shared an album with you. The Google+ project is currently working out all the kinks with a small group of testers. If you're not able to access Google+, please check again soon. Learn more. | ||||||
| You have received this message because MUHAMMED CHITTANGADAN shared it with just4yaseer.673642@blogger.com. Unsubscribe from these emails. | ![]() |
ശനിയാഴ്‌ച, ജൂലൈ 09, 2011
മലപ്പുറത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്
മലപ്പുറത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്
posted by MUHAMMED CHITTANGADAN
ജില്ലയുടെ ചിരകാല മോഹത്തിന് യു.ഡി.എഫ്. സര്‍ക്കാറിലൂടെ സാഫല്യം. ജനസംഖ്യയിലും രോഗികളുടെ എണ്ണത്തിലും മുന്നിലുള്ള മലപ്പുറത്തിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വേണമെന്ന ചന്ദ്രികയുടെ കൂടി ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ആരോഗ്യരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ മലപ്പുറത്തും കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലും മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചത്. മലപ്പുറത്തിന്റെ ആവശ്യത്തില്‍ തുടങ്ങിയ ചര്‍ച്ചകള്‍ നാലു ജില്ലകള്‍ക്ക് കൂടി പ്രയോജനപ്പെട്ടു. അഞ്ചുകോടി രൂപ ഇതിനായി ബജറ്റില്‍ നീക്കിവെച്ചു. സംസ്ഥാനത്ത് 29വര്‍ഷത്തിനുശേഷമാണ് സര്‍ക്കാര്‍ തലത്തില്‍ മെഡിക്കല്‍ കോളജ് വരുന്നത്. 1982ല്‍ സ്ഥാപിച്ച തൃശൂര്‍ മെഡിക്കല്‍ കോളജാണ് അവസാനത്തേത്. 1954ല്‍ തിരുവനന്തപുരത്തും 1957 ല്‍ കോഴിക്കോട്ടും 1962ല്‍ ആലപ്പുഴയിലും 1970ല്‍ കോട്ടയത്തും മെഡിക്കല്‍ കോളജ് തുടങ്ങി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ് ഉണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികില്‍സ തേടുന്നവരില്‍ മലപ്പുറം ജില്ലയില്‍നിന്നുള്ളവരാണ് അധികവും. കോഴിക്കോടിന്റെ തിരക്ക് ഒഴിവാക്കാനും പാലക്കാട്, നീലഗിരി ജില്ലകള്‍ക്ക് കൂടി പ്രയോജനപ്പെടുന്നതിനും മലപ്പുത്ത് മെഡിക്കല്‍ കോളജ് അനുവദിക്കണമെന്നാണ് ജനകീയ അഭിപ്രായ സമന്വയത്തിലൂടെ ചന്ദ്രിക ദിനപത്രം മുന്നോട്ടുവെച്ചത്. രാഷ്ട്രീയ, മത, സാംസ്കാരിക മേഖലയിലുള്ളവര്‍ ഇതിന് പിന്തുണയുമായി വന്നു.
സൗഹൃദ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാണക്കാടെത്തിപ്പപ്പോള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെഡിക്കല്‍ കോളജിന്റെയും മലയാളം സര്‍വ്വകലാശാലയുടെയും കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഉണ്ടാവുമെന്ന് ഉമ്മന്‍ചാണ്ടി പിന്നീട് ഉറപ്പുനല്‍കി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ മുന്നണിയിലും മന്ത്രിസഭയിലും പ്രധാനമായ ഇടപെടലുകള്‍ നടത്തി. മഞ്ചേരി എം.എല്‍.എ. അഡ്വ. എം. ഉമ്മര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയുടെ പ്രധാന്യവും ആവശ്യവും ധനകാര്യ, ആരോഗ്യമന്ത്രിമാരുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലക്കുണ്ടായ മുന്നേറ്റവും മെഡിക്കല്‍ കോളജ് അനുവദിക്കുന്നതില്‍ പങ്കുവഹിച്ചു. ജില്ലയിലെയും സമീപ ജില്ലകളിലെയും രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ ലഭിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠന സൗകര്യങ്ങളും ലഭ്യമാവും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ തിരക്ക് കുറക്കുന്നതിനായി മലപ്പുറത്ത് മെഡിക്കല്‍ കോളജ് ആസ്പത്രിയുടെ ഒ.പി. തുടങ്ങുന്നതിന് 1980കളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇത് യാഥാര്‍ത്ഥ്യമായില്ല. 41.12 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിന് മൂന്നുപതിറ്റാണ്ടിന്റെ മോഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. എല്ലാ ജില്ലകളിലും ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനവും ജില്ലയുടെ ആവശ്യത്തിനുള്ള അംഗീകാരമായി. ആരോഗ്യരംഗത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ്, കിഡ്നി പേഷ്യന്റ്സ് വെല്‍ഫയര്‍ സൊസൈറ്റി തുടങ്ങി മലപ്പുറം ജില്ലയുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുകകൂടിയാണ് ധനമന്ത്രി കെ.എം. മാണി ബജറ്റിലൂടെ ചെയ്തിരിക്കുന്നത്.
Read more
posted by MUHAMMED CHITTANGADAN
ജില്ലയുടെ ചിരകാല മോഹത്തിന് യു.ഡി.എഫ്. സര്‍ക്കാറിലൂടെ സാഫല്യം. ജനസംഖ്യയിലും രോഗികളുടെ എണ്ണത്തിലും മുന്നിലുള്ള മലപ്പുറത്തിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വേണമെന്ന ചന്ദ്രികയുടെ കൂടി ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ആരോഗ്യരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ മലപ്പുറത്തും കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലും മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചത്. മലപ്പുറത്തിന്റെ ആവശ്യത്തില്‍ തുടങ്ങിയ ചര്‍ച്ചകള്‍ നാലു ജില്ലകള്‍ക്ക് കൂടി പ്രയോജനപ്പെട്ടു. അഞ്ചുകോടി രൂപ ഇതിനായി ബജറ്റില്‍ നീക്കിവെച്ചു. സംസ്ഥാനത്ത് 29വര്‍ഷത്തിനുശേഷമാണ് സര്‍ക്കാര്‍ തലത്തില്‍ മെഡിക്കല്‍ കോളജ് വരുന്നത്. 1982ല്‍ സ്ഥാപിച്ച തൃശൂര്‍ മെഡിക്കല്‍ കോളജാണ് അവസാനത്തേത്. 1954ല്‍ തിരുവനന്തപുരത്തും 1957 ല്‍ കോഴിക്കോട്ടും 1962ല്‍ ആലപ്പുഴയിലും 1970ല്‍ കോട്ടയത്തും മെഡിക്കല്‍ കോളജ് തുടങ്ങി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ് ഉണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികില്‍സ തേടുന്നവരില്‍ മലപ്പുറം ജില്ലയില്‍നിന്നുള്ളവരാണ് അധികവും. കോഴിക്കോടിന്റെ തിരക്ക് ഒഴിവാക്കാനും പാലക്കാട്, നീലഗിരി ജില്ലകള്‍ക്ക് കൂടി പ്രയോജനപ്പെടുന്നതിനും മലപ്പുത്ത് മെഡിക്കല്‍ കോളജ് അനുവദിക്കണമെന്നാണ് ജനകീയ അഭിപ്രായ സമന്വയത്തിലൂടെ ചന്ദ്രിക ദിനപത്രം മുന്നോട്ടുവെച്ചത്. രാഷ്ട്രീയ, മത, സാംസ്കാരിക മേഖലയിലുള്ളവര്‍ ഇതിന് പിന്തുണയുമായി വന്നു.
സൗഹൃദ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാണക്കാടെത്തിപ്പപ്പോള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെഡിക്കല്‍ കോളജിന്റെയും മലയാളം സര്‍വ്വകലാശാലയുടെയും കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഉണ്ടാവുമെന്ന് ഉമ്മന്‍ചാണ്ടി പിന്നീട് ഉറപ്പുനല്‍കി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ മുന്നണിയിലും മന്ത്രിസഭയിലും പ്രധാനമായ ഇടപെടലുകള്‍ നടത്തി. മഞ്ചേരി എം.എല്‍.എ. അഡ്വ. എം. ഉമ്മര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയുടെ പ്രധാന്യവും ആവശ്യവും ധനകാര്യ, ആരോഗ്യമന്ത്രിമാരുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലക്കുണ്ടായ മുന്നേറ്റവും മെഡിക്കല്‍ കോളജ് അനുവദിക്കുന്നതില്‍ പങ്കുവഹിച്ചു. ജില്ലയിലെയും സമീപ ജില്ലകളിലെയും രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ ലഭിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠന സൗകര്യങ്ങളും ലഭ്യമാവും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ തിരക്ക് കുറക്കുന്നതിനായി മലപ്പുറത്ത് മെഡിക്കല്‍ കോളജ് ആസ്പത്രിയുടെ ഒ.പി. തുടങ്ങുന്നതിന് 1980കളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇത് യാഥാര്‍ത്ഥ്യമായില്ല. 41.12 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിന് മൂന്നുപതിറ്റാണ്ടിന്റെ മോഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. എല്ലാ ജില്ലകളിലും ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനവും ജില്ലയുടെ ആവശ്യത്തിനുള്ള അംഗീകാരമായി. ആരോഗ്യരംഗത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ്, കിഡ്നി പേഷ്യന്റ്സ് വെല്‍ഫയര്‍ സൊസൈറ്റി തുടങ്ങി മലപ്പുറം ജില്ലയുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുകകൂടിയാണ് ധനമന്ത്രി കെ.എം. മാണി ബജറ്റിലൂടെ ചെയ്തിരിക്കുന്നത്.
വ്യാഴാഴ്‌ച, ജൂലൈ 07, 2011
മുഖ്യമന്ത്രിയെ കാണാം ലൈവായി......(posted by muhammed chittangadan)
കേരളത്തിന്റ ഉറങ്ങാത്ത മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസ് തൽസമയം കാണാൻ മുകളിലത്തേ ലിങ്കിൽ click ചെയ്യുക
ചൊവ്വാഴ്ച, ജൂലൈ 05, 2011
ലീഗിന് രണ്ട് ജനറല്‍ സെക്രട്ടറിമാര്‍
ലീഗിന് ര ണ്ട് ജനറല്‍ സെക്രട്ടറിമാര്‍
തിരുവനന് തപുരം: ഇ.ടി.മുഹമ്മദ് ബഷീര്‍, കെ.പി.എ.മജീദ് എന്നിവര്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് ബഷീറിന് പാര്‍ട്ടിയുടെ പൊതുവായ ചുമതലയും മജീദിന് സംഘടനാ കാര്യങ്ങളുടെ ചുമതലയുമാണുണ്ടായിരിക്കുക. ചൊവ്വാഴ്ച ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.
കുട്ടി അഹമ്മദ് കുട്ടി, പി.എം.എ.സലാം, എം.ഐ.തങ്ങള്‍, എം.സി.മായിന്‍ഹാജി എന്നിവരെ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. കെ.വി.മുഹമ്മദ് കുഞ്ഞ്, അഡ്വ.എ.മുഹമ്മദ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായിരിക്കും.
ചന്ദ്രിക ദിനപ്പത്രത്തിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജായി പി.വി.അബ്ദുള്‍ വഹാബിനെയും തീരുമാനിച്ചിട്ടുണ്ട്.
കുട്ടി അഹമ്മദ് കുട്ടി, പി.എം.എ.സലാം, എം.ഐ.തങ്ങള്‍, എം.സി.മായിന്‍ഹാജി എന്നിവരെ സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. കെ.വി.മുഹമ്മദ് കുഞ്ഞ്, അഡ്വ.എ.മുഹമ്മദ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായിരിക്കും.
ചന്ദ്രിക ദിനപ്പത്രത്തിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജായി പി.വി.അബ്ദുള്‍ വഹാബിനെയും തീരുമാനിച്ചിട്ടുണ്ട്.
posted by muhammed chittangadan
തിങ്കളാഴ്‌ച, ജൂലൈ 04, 2011
വിദ്യാഭ്യാസവും മുസ്ലിംലീഗും പിന്നെ അഴീക്കോടും (posted--muhammed chittangadan)
മുസ്ലിംലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയതില്‍ അസംതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് ഡോ. സുകുമാര്‍ അഴീക്കോടിനുള്ള അമര്‍ഷം ഇപ്പോഴും തീര്‍ന്നിട്ടില്ല. തന്റെ അസംതൃപ്തിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മുസ്ലിംലീഗ് ദേശീയ പാര്‍ട്ടിയല്ല, മതവിശ്വാസത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് എന്നൊക്കെയാണ്. മന്ത്രിമാരുടെയും വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് അവരുടെ മതവും ജാതിയും നോക്കിയല്ല
. മറിച്ച് പാര്‍ട്ടിയുടെ മന്ത്രിമാര്
കൈകാര്യംചെയ്ത വകുപ്പില്‍ കാലാകാലങ്ങളിലുണ്ടായ പ്രവര്‍ത്തനങ്ങള്‍, അതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ എന്നിവ വിലയിരുത്തിയാണ്. ഇത്തരത്തില്‍ സുചിന്തിതമായ വിലയിരുത്തലിന് ഡോ. സുകുമാര്‍ അഴീക്കോട് മുതിരാത്തതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ
വിമര്‍ശനം.
കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് നയപരമായ മാറ്റം കൊണ്ടുവന്നതിന്റെ പേരിലാണ് ജോസഫ് മുണ്ടശ്ശേരി എക്കാലത്തെയും നല്ല വിദ്യാഭ്യാസ മന്ത്രിയായി വാഴ്ത്തപ്പെടുന്നത്. എന്നാല്‍ നയപരമായ മാറ്റങ്ങളോടൊപ്പം പ്രാദേശികമായ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്നത് സി.എച്ച്. മുഹമ്മദ്കോയ സാഹിബാണ്. 1967ല്‍ വിദ്യാഭ്യാസ മന്ത്രിയായതിന് ശേഷം ആറ് ടേമുകളിലായി അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തു. മുസ്ലിംലീഗിന്റെയും സി.എച്ച്. മുഹമ്മദ് കോയസാഹിബിന്റെയും ഭരണകാലഘട്ടങ്ങളിലാണ് കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് പ്രകടമായ മാറ്റങ്ങളുണ്ടായത്. sൈ്രമറിതലം മുതല്‍ യൂണിവേഴ്സിറ്റിതലം വരെ വിദ്യഭ്യാസമേഖലകളില്‍ കാതലായ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത് ഈ മുസ്ലിംലീഗ് മന്ത്രിയായിരുന്നു.
sൈ്രമറിതലത്തില്‍ ക്ലാസുകളുടെ ഘടനയിലും പാഠ്യപദ്ധതിയിലും അദ്ദേഹം മാറ്റങ്ങള്‍ വരുത്തി. ടെക്സ്റ്റ്ബുക്ക് തയ്യാറാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ടെക്സ്റ്റ്ബുക്ക് കമ്മിറ്റികള്‍ സ്ഥാപിച്ചു. അധ്യാപക പരിശീലനത്തിന്റെ രീതിയിലും ഉള്ളടക്കത്തിലും മാറ്റങ്ങള്‍കൊണ്ടുവന്നു. ഇതോടൊപ്പം കേരളത്തില്‍ വിദ്യഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേകിച്ച് മലയോരമേഖലയിലും തീരപ്രദേശങ്ങളിലും സ്കൂളുകള്‍ ധാരാളമായി സ്ഥാപിച്ചത് സി.എച്ച്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്. ഗവണ്‍മെന്റ് സ്കൂളുകള്‍ ഏറ്റവുംകൂടുതല്‍ സ്ഥാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. സര്‍ക്കാര്‍ സ്കൂളുകള്‍ സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമല്ലാത്തിടങ്ങളില്‍ പ്രദേശത്തെ ഭൂവുടമകളുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ പഴയ തലമുറയില്‍ പെട്ടവര്‍ക്കറിയാം. പിന്നാക്ക ജില്ലകളായ വയനാട്ടിലും മലപ്പുറത്തും ഇടുക്കിയിലും ഇതിനുമാത്രമായി പലതവണ സന്ദര്‍ശിച്ചതിന് അനുഭവസാക്ഷ്യമുണ്ട്.
സ്കൂള്‍ വിദ്യാഭ്യാസ രംഗത്തെ അവസ്ഥ ഇതായിരുന്നെങ്കില്‍ ഇതിനേക്കാള്‍ എടുത്ത് പറയേണ്ട നേട്ടമാണ് സി.എച്ച്. മുഹമ്മദ്കോയ സാഹിബ് ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയത്. അതില്‍ എടുത്ത്പറയേണ്ട രണ്ട് സ്ഥാപനങ്ങളാണ് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും കാലിക്കറ്റ് സര്‍വ്വകലാശാലയും. 1971ല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിച്ചപ്പോള്‍ അത്തരത്തില്‍ ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കപ്പെടുന്ന രണ്ടാമത്തെ സ്ഥാപനമായിരുന്നു അത്. ഇന്ന് അഖിലേന്ത്യാ മത്സരപരീക്ഷകളില്‍ ഉന്നത റാങ്ക് വാങ്ങുന്ന കുട്ടികള്‍ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ പ്രവേശനം നേടാനാണ് ആഗ്രഹിക്കുന്നത്. എെ.എെ.ടി പദവിയിലേക്കുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഈ സ്ഥാപനത്തെ തെരഞ്ഞെടുത്ത് കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ആ നിര്‍ദ്ദേശം നിരാകരിച്ചിരിക്കുകയാണ്.
നിരവധി അഫിലിയേറ്റ് കോളജുകളുടെ അക്കാദമികമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ആദ്യം കേരള സര്‍വ്വകലാശാല മാത്രമാണുണ്ടായിരുന്നത്. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഏത് കാര്യത്തിനും തിരുവനന്തപുരത്തേക്ക് പോകേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സര്‍വ്വകലാശാല സ്ഥാപിക്കുന്നത്. മാപ്പിള സര്‍വ്വകലാശാലയെന്നും വിഭജനവാദ (അന്ന് തീവ്രവാദമെന്ന പദം കണ്ടുപിടിക്കപ്പെട്ടിട്ടില്ലായിരുന്നു...!) സര്‍വ്വകലാശാലയെന്നും പറഞ്ഞ് ഒരുവിഭാഗം കടുത്ത എതിര്‍പ്പുയര്‍ത്തിയിട്ടും മുസ്ലിംലീഗ് സി.എച്ച്. മുഹമ്മദ് കോയ സാഹിബിലൂടെ ആ ചരിത്രദൗത്യം നിര്‍വ്വഹിക്കുകതന്നെ ചെയ്തു. ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തുവന്ന അഴീക്കോട് ആ സര്‍വ്വകലാശാലയിലെ അധ്യാപകനും പി.വി.സിയുമായിരുന്നുവെന്നത് അദ്ദേഹം മറന്നിരിക്കാന്‍ സാധ്യതയില്ല. വി.സിയാകാന്‍ അദ്ദേഹം നടത്തിയ പരാക്രമങ്ങളും.) കോഴിക്കോട് സര്‍വ്വകലാശാല മലബാര്‍മേഖലയിലെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ വഹിച്ചപങ്ക് ഏവര്‍ക്കുമറിയുന്നതാണ്.
ഇതിനുപുറമെ സര്‍ക്കാര്‍ മേഖലയില്‍ കോളജുകള്‍ സ്ഥാപിക്കുന്നതില്‍ കാണിച്ച താല്‍പര്യം എടുത്ത്പറയേണ്ടതാണ്. കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, കൊയിലാണ്ടി ഗവണ്‍മെന്റ് കോളജ്, കല്‍പറ്റ ഗവണ്‍മെന്റ് കോളജ്, പെരിന്തല്‍മണ്ണ പൂക്കോയ തങ്ങള്‍ ഗവണ്‍മെന്റ് കോളജ് തുടങ്ങി ഈ ലിസ്റ്റ് ഒരുപാട് നീണ്ടതാണ്. 1967ല്‍ 47 ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകള്‍ മാത്രമുണ്ടായിരുന്നിടത്ത് 1978 ആയപ്പോഴേക്കും 92 ആയി മാറിയത് ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തതിന്റെ ഫലമാണ്.
കുട്ടികളെ പരീക്ഷയില്‍ തോല്‍പ്പിച്ച് ഒരേ ക്ലാസ്സില്‍തന്നെ പലതവണ ഇരുത്തുന്നത് സാമൂഹ്യനീതിക്ക് നിരക്കാത്തതും കുട്ടികളില്‍ പഠനത്തോടുള്ള ആഭിമുഖ്യം കുറക്കുന്നതും കൊഴിഞ്ഞുപോക്കിന് കാരണമാകുന്നതുമാണെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാല്‍ വളരെമുമ്പ് തന്നെ ഇക്കാര്യം മനസ്സിലാക്കി ചെറിയ ക്ലാസ്സുകളില്‍ പരമാവധി കുട്ടികള്‍ക്ക് ക്ലാസ്സ് കയറ്റം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് ലീഗുകാരനായ ചാക്കീരി അഹമ്മദ്കുട്ടി വിദ്യാഭ്യാസ മന്ത്രിയായപ്പോഴാണ്. "ചാക്കീരിപ്പാസ്' എന്ന് വിളിച്ച് ആ നീക്കത്തെ പരിഹസിച്ചവര്‍ തന്നെ ഇന്ന് അതിന്റെ വക്താക്കളായി മാറിയത് നാം കണ്ടതാണ്.
സംസ്കൃതത്തിന് മാത്രമായി കേരളത്തില്‍ ഒരു സര്‍വ്വകലാശാല സ്ഥാപിച്ചത് ഇ.ടി. മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ്. ഉചിതമായ സ്ഥലത്തുതന്നെ അതിന്റെ ആസ്ഥാനവും സ്ഥാപിച്ചു. കാലടിയില്‍ മുസ്ലികളോ, മുസ്ലിംലീഗുകാരോ കൂടുതലുള്ളതുകൊണ്ടല്ല; മറിച്ച് പരിവ്രാചക ശ്രേഷ്ഠനായ ശ്രീശങ്കരാചാര്യന്റെ ജന്മസ്ഥലമായതിലാണ് സംസ്കൃത സര്‍വ്വകലാശാലയുടെ ആസ്ഥാനം കാലടിയില്‍ സ്ഥാപിച്ചത്.
കേരളത്തില്‍ വിദ്യാഭ്യാസം, മന:ശാസ്ത്രം, ബോധനശാസ്ത്രം എന്നീ മേഖലയില്‍ കാര്യമായ നീക്കങ്ങളുണ്ടായതും ഇ.ടിയുടെ കാലത്താണ്. വിദ്യാ ഭ്യാസ ഗവേഷണത്തിനും പരിശീലനത്തിനുമായി സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് (എസ്.ഇ.ആര്‍.ടി) സ്ഥാപിച്ചതും വിദ്യാഭ്യാസ രംഗത്തെ ഗവേഷണകേന്ദ്രമായി അതിനെ മാറ്റിയെടുത്തതും ഇദ്ദേഹമാണ്. സാമൂഹ്യനീതിയും സന്തുലിതത്വവും സാധ്യമാക്കാനായി നിരവധി സ്ഥാപനങ്ങള്‍ സ്കൂള്‍ വിദ്യാഭ്യാസരംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും അദ്ദേഹം സ്ഥാപിക്കുകയുണ്ടായി.
കേരളത്തിലെ സ്കൂള്‍പാഠ്യ പദ്ധതി പരിഷ്കരണത്തിന് തുടക്കംകുറിച്ച ജില്ലാ sൈ്രമറി വിദ്യഭ്യാസ പദ്ധതി (ഡി.പി.ഇ.പി) ഇ.ടി. മുഹമ്മദ് ബഷീറിന്റെ കാലത്താണ് ആരംഭിച്ചത്. സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം പാഠ്യപദ്ധതി പരിഷ്കരണത്തിനും ഡി.പി.ഇ.പി സഹായിച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കിലും അതിനാവശ്യമായ ഭരണപരവും അക്കാദമികവുമായ സാഹചര്യങ്ങള്‍ ഒരുക്കിയത് ഇ.ടിയായിരുന്നു.
ഉന്നത ശാസ്ത്ര സാങ്കേതിക സ്ഥാപനമായ കോഴിക്കോട്ടെ റീജിയണല്‍ എഞ്ചിനീയറിംഗ് കോളജ് (ആര്‍.ഇ.സി) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.എെ.ടി)യായി ഉയര്‍ത്തുന്നതില്‍ നാലകത്ത് സൂപ്പി വഹിച്ച പങ്ക് വലുതാണ്. കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കിയ ഏരിയ ഇന്റന്‍സിസ് പദ്ധതി കേരളീയ സാഹചര്യത്തിനിണങ്ങുന്നവിധം മാറ്റിയെടുക്കുന്നതില്‍ നാലകത്ത് സൂപ്പി പ്രത്യേകം ശ്രദ്ധിച്ചു. സര്‍വ്വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) പദ്ധതിപ്രകാരം സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം കാണിച്ച ശ്രദ്ധ ഒന്നുകൊണ്ട് മാത്രമാണ് സ്വകാര്യസ്ഥാപനങ്ങളുടെ കുത്തൊഴുക്കിനിടയിലും നമ്മുടെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പിടിച്ച് നില്‍ക്കാനായത്.
പ്രത്യേകമായൊരു പഠനംകൂടാതെ ഒറ്റയടിക്ക് ഓര്‍മയില്‍ വന്ന കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്. ഗൗരവമായൊരു പഠനം നടത്തുകയാണെങ്കില്‍ കേരളീയ വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിംലീഗ് മന്ത്രിമാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എത്രമാത്രം വിലപ്പെട്ടതാണെന്ന് കണ്ടെത്താന്‍ കഴിയും. അതോടൊപ്പം ലീഗിതര മന്ത്രിമാരുടെ നേട്ടങ്ങളുമായി ഒരു താരതമ്യപഠനവുമാകാവുന്നതാണ്. ഈ നേട്ടങ്ങളെല്ലാം വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരുടെ വ്യക്തിപരമായ കഴിവ് മാത്രമല്ല, അതിലുപരി മുസ്ലിംലീഗ് എന്ന പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവുമാണ്. ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് മുസ്ലിംകള്‍ക്കോ മുസ്ലിംലീഗുകാര്‍ക്കോ മാത്രമായി ഒരു നേട്ടവും ഉണ്ടായിട്ടില്ല. മറിച്ച് ജാതി മതരാഷ്ട്രീയ ഭേദമന്യെ കേരളീയ സമൂഹത്തിനാകമാനമാണ് ഉപകാരപ്പെട്ടത്.
Read more
. മറിച്ച് പാര്‍ട്ടിയുടെ മന്ത്രിമാര്
കൈകാര്യംചെയ്ത വകുപ്പില്‍ കാലാകാലങ്ങളിലുണ്ടായ പ്രവര്‍ത്തനങ്ങള്‍, അതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ എന്നിവ വിലയിരുത്തിയാണ്. ഇത്തരത്തില്‍ സുചിന്തിതമായ വിലയിരുത്തലിന് ഡോ. സുകുമാര്‍ അഴീക്കോട് മുതിരാത്തതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ
വിമര്‍ശനം.
കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് നയപരമായ മാറ്റം കൊണ്ടുവന്നതിന്റെ പേരിലാണ് ജോസഫ് മുണ്ടശ്ശേരി എക്കാലത്തെയും നല്ല വിദ്യാഭ്യാസ മന്ത്രിയായി വാഴ്ത്തപ്പെടുന്നത്. എന്നാല്‍ നയപരമായ മാറ്റങ്ങളോടൊപ്പം പ്രാദേശികമായ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്നത് സി.എച്ച്. മുഹമ്മദ്കോയ സാഹിബാണ്. 1967ല്‍ വിദ്യാഭ്യാസ മന്ത്രിയായതിന് ശേഷം ആറ് ടേമുകളിലായി അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തു. മുസ്ലിംലീഗിന്റെയും സി.എച്ച്. മുഹമ്മദ് കോയസാഹിബിന്റെയും ഭരണകാലഘട്ടങ്ങളിലാണ് കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് പ്രകടമായ മാറ്റങ്ങളുണ്ടായത്. sൈ്രമറിതലം മുതല്‍ യൂണിവേഴ്സിറ്റിതലം വരെ വിദ്യഭ്യാസമേഖലകളില്‍ കാതലായ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത് ഈ മുസ്ലിംലീഗ് മന്ത്രിയായിരുന്നു.
sൈ്രമറിതലത്തില്‍ ക്ലാസുകളുടെ ഘടനയിലും പാഠ്യപദ്ധതിയിലും അദ്ദേഹം മാറ്റങ്ങള്‍ വരുത്തി. ടെക്സ്റ്റ്ബുക്ക് തയ്യാറാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ടെക്സ്റ്റ്ബുക്ക് കമ്മിറ്റികള്‍ സ്ഥാപിച്ചു. അധ്യാപക പരിശീലനത്തിന്റെ രീതിയിലും ഉള്ളടക്കത്തിലും മാറ്റങ്ങള്‍കൊണ്ടുവന്നു. ഇതോടൊപ്പം കേരളത്തില്‍ വിദ്യഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേകിച്ച് മലയോരമേഖലയിലും തീരപ്രദേശങ്ങളിലും സ്കൂളുകള്‍ ധാരാളമായി സ്ഥാപിച്ചത് സി.എച്ച്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്. ഗവണ്‍മെന്റ് സ്കൂളുകള്‍ ഏറ്റവുംകൂടുതല്‍ സ്ഥാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. സര്‍ക്കാര്‍ സ്കൂളുകള്‍ സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമല്ലാത്തിടങ്ങളില്‍ പ്രദേശത്തെ ഭൂവുടമകളുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ പഴയ തലമുറയില്‍ പെട്ടവര്‍ക്കറിയാം. പിന്നാക്ക ജില്ലകളായ വയനാട്ടിലും മലപ്പുറത്തും ഇടുക്കിയിലും ഇതിനുമാത്രമായി പലതവണ സന്ദര്‍ശിച്ചതിന് അനുഭവസാക്ഷ്യമുണ്ട്.
സ്കൂള്‍ വിദ്യാഭ്യാസ രംഗത്തെ അവസ്ഥ ഇതായിരുന്നെങ്കില്‍ ഇതിനേക്കാള്‍ എടുത്ത് പറയേണ്ട നേട്ടമാണ് സി.എച്ച്. മുഹമ്മദ്കോയ സാഹിബ് ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയത്. അതില്‍ എടുത്ത്പറയേണ്ട രണ്ട് സ്ഥാപനങ്ങളാണ് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും കാലിക്കറ്റ് സര്‍വ്വകലാശാലയും. 1971ല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിച്ചപ്പോള്‍ അത്തരത്തില്‍ ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കപ്പെടുന്ന രണ്ടാമത്തെ സ്ഥാപനമായിരുന്നു അത്. ഇന്ന് അഖിലേന്ത്യാ മത്സരപരീക്ഷകളില്‍ ഉന്നത റാങ്ക് വാങ്ങുന്ന കുട്ടികള്‍ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ പ്രവേശനം നേടാനാണ് ആഗ്രഹിക്കുന്നത്. എെ.എെ.ടി പദവിയിലേക്കുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഈ സ്ഥാപനത്തെ തെരഞ്ഞെടുത്ത് കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ആ നിര്‍ദ്ദേശം നിരാകരിച്ചിരിക്കുകയാണ്.
നിരവധി അഫിലിയേറ്റ് കോളജുകളുടെ അക്കാദമികമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ആദ്യം കേരള സര്‍വ്വകലാശാല മാത്രമാണുണ്ടായിരുന്നത്. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഏത് കാര്യത്തിനും തിരുവനന്തപുരത്തേക്ക് പോകേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സര്‍വ്വകലാശാല സ്ഥാപിക്കുന്നത്. മാപ്പിള സര്‍വ്വകലാശാലയെന്നും വിഭജനവാദ (അന്ന് തീവ്രവാദമെന്ന പദം കണ്ടുപിടിക്കപ്പെട്ടിട്ടില്ലായിരുന്നു...!) സര്‍വ്വകലാശാലയെന്നും പറഞ്ഞ് ഒരുവിഭാഗം കടുത്ത എതിര്‍പ്പുയര്‍ത്തിയിട്ടും മുസ്ലിംലീഗ് സി.എച്ച്. മുഹമ്മദ് കോയ സാഹിബിലൂടെ ആ ചരിത്രദൗത്യം നിര്‍വ്വഹിക്കുകതന്നെ ചെയ്തു. ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തുവന്ന അഴീക്കോട് ആ സര്‍വ്വകലാശാലയിലെ അധ്യാപകനും പി.വി.സിയുമായിരുന്നുവെന്നത് അദ്ദേഹം മറന്നിരിക്കാന്‍ സാധ്യതയില്ല. വി.സിയാകാന്‍ അദ്ദേഹം നടത്തിയ പരാക്രമങ്ങളും.) കോഴിക്കോട് സര്‍വ്വകലാശാല മലബാര്‍മേഖലയിലെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ വഹിച്ചപങ്ക് ഏവര്‍ക്കുമറിയുന്നതാണ്.
ഇതിനുപുറമെ സര്‍ക്കാര്‍ മേഖലയില്‍ കോളജുകള്‍ സ്ഥാപിക്കുന്നതില്‍ കാണിച്ച താല്‍പര്യം എടുത്ത്പറയേണ്ടതാണ്. കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, കൊയിലാണ്ടി ഗവണ്‍മെന്റ് കോളജ്, കല്‍പറ്റ ഗവണ്‍മെന്റ് കോളജ്, പെരിന്തല്‍മണ്ണ പൂക്കോയ തങ്ങള്‍ ഗവണ്‍മെന്റ് കോളജ് തുടങ്ങി ഈ ലിസ്റ്റ് ഒരുപാട് നീണ്ടതാണ്. 1967ല്‍ 47 ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകള്‍ മാത്രമുണ്ടായിരുന്നിടത്ത് 1978 ആയപ്പോഴേക്കും 92 ആയി മാറിയത് ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തതിന്റെ ഫലമാണ്.
കുട്ടികളെ പരീക്ഷയില്‍ തോല്‍പ്പിച്ച് ഒരേ ക്ലാസ്സില്‍തന്നെ പലതവണ ഇരുത്തുന്നത് സാമൂഹ്യനീതിക്ക് നിരക്കാത്തതും കുട്ടികളില്‍ പഠനത്തോടുള്ള ആഭിമുഖ്യം കുറക്കുന്നതും കൊഴിഞ്ഞുപോക്കിന് കാരണമാകുന്നതുമാണെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാല്‍ വളരെമുമ്പ് തന്നെ ഇക്കാര്യം മനസ്സിലാക്കി ചെറിയ ക്ലാസ്സുകളില്‍ പരമാവധി കുട്ടികള്‍ക്ക് ക്ലാസ്സ് കയറ്റം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് ലീഗുകാരനായ ചാക്കീരി അഹമ്മദ്കുട്ടി വിദ്യാഭ്യാസ മന്ത്രിയായപ്പോഴാണ്. "ചാക്കീരിപ്പാസ്' എന്ന് വിളിച്ച് ആ നീക്കത്തെ പരിഹസിച്ചവര്‍ തന്നെ ഇന്ന് അതിന്റെ വക്താക്കളായി മാറിയത് നാം കണ്ടതാണ്.
സംസ്കൃതത്തിന് മാത്രമായി കേരളത്തില്‍ ഒരു സര്‍വ്വകലാശാല സ്ഥാപിച്ചത് ഇ.ടി. മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ്. ഉചിതമായ സ്ഥലത്തുതന്നെ അതിന്റെ ആസ്ഥാനവും സ്ഥാപിച്ചു. കാലടിയില്‍ മുസ്ലികളോ, മുസ്ലിംലീഗുകാരോ കൂടുതലുള്ളതുകൊണ്ടല്ല; മറിച്ച് പരിവ്രാചക ശ്രേഷ്ഠനായ ശ്രീശങ്കരാചാര്യന്റെ ജന്മസ്ഥലമായതിലാണ് സംസ്കൃത സര്‍വ്വകലാശാലയുടെ ആസ്ഥാനം കാലടിയില്‍ സ്ഥാപിച്ചത്.
കേരളത്തില്‍ വിദ്യാഭ്യാസം, മന:ശാസ്ത്രം, ബോധനശാസ്ത്രം എന്നീ മേഖലയില്‍ കാര്യമായ നീക്കങ്ങളുണ്ടായതും ഇ.ടിയുടെ കാലത്താണ്. വിദ്യാ ഭ്യാസ ഗവേഷണത്തിനും പരിശീലനത്തിനുമായി സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് (എസ്.ഇ.ആര്‍.ടി) സ്ഥാപിച്ചതും വിദ്യാഭ്യാസ രംഗത്തെ ഗവേഷണകേന്ദ്രമായി അതിനെ മാറ്റിയെടുത്തതും ഇദ്ദേഹമാണ്. സാമൂഹ്യനീതിയും സന്തുലിതത്വവും സാധ്യമാക്കാനായി നിരവധി സ്ഥാപനങ്ങള്‍ സ്കൂള്‍ വിദ്യാഭ്യാസരംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും അദ്ദേഹം സ്ഥാപിക്കുകയുണ്ടായി.
കേരളത്തിലെ സ്കൂള്‍പാഠ്യ പദ്ധതി പരിഷ്കരണത്തിന് തുടക്കംകുറിച്ച ജില്ലാ sൈ്രമറി വിദ്യഭ്യാസ പദ്ധതി (ഡി.പി.ഇ.പി) ഇ.ടി. മുഹമ്മദ് ബഷീറിന്റെ കാലത്താണ് ആരംഭിച്ചത്. സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം പാഠ്യപദ്ധതി പരിഷ്കരണത്തിനും ഡി.പി.ഇ.പി സഹായിച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കിലും അതിനാവശ്യമായ ഭരണപരവും അക്കാദമികവുമായ സാഹചര്യങ്ങള്‍ ഒരുക്കിയത് ഇ.ടിയായിരുന്നു.
ഉന്നത ശാസ്ത്ര സാങ്കേതിക സ്ഥാപനമായ കോഴിക്കോട്ടെ റീജിയണല്‍ എഞ്ചിനീയറിംഗ് കോളജ് (ആര്‍.ഇ.സി) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.എെ.ടി)യായി ഉയര്‍ത്തുന്നതില്‍ നാലകത്ത് സൂപ്പി വഹിച്ച പങ്ക് വലുതാണ്. കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കിയ ഏരിയ ഇന്റന്‍സിസ് പദ്ധതി കേരളീയ സാഹചര്യത്തിനിണങ്ങുന്നവിധം മാറ്റിയെടുക്കുന്നതില്‍ നാലകത്ത് സൂപ്പി പ്രത്യേകം ശ്രദ്ധിച്ചു. സര്‍വ്വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) പദ്ധതിപ്രകാരം സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം കാണിച്ച ശ്രദ്ധ ഒന്നുകൊണ്ട് മാത്രമാണ് സ്വകാര്യസ്ഥാപനങ്ങളുടെ കുത്തൊഴുക്കിനിടയിലും നമ്മുടെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പിടിച്ച് നില്‍ക്കാനായത്.
പ്രത്യേകമായൊരു പഠനംകൂടാതെ ഒറ്റയടിക്ക് ഓര്‍മയില്‍ വന്ന കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്. ഗൗരവമായൊരു പഠനം നടത്തുകയാണെങ്കില്‍ കേരളീയ വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിംലീഗ് മന്ത്രിമാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എത്രമാത്രം വിലപ്പെട്ടതാണെന്ന് കണ്ടെത്താന്‍ കഴിയും. അതോടൊപ്പം ലീഗിതര മന്ത്രിമാരുടെ നേട്ടങ്ങളുമായി ഒരു താരതമ്യപഠനവുമാകാവുന്നതാണ്. ഈ നേട്ടങ്ങളെല്ലാം വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരുടെ വ്യക്തിപരമായ കഴിവ് മാത്രമല്ല, അതിലുപരി മുസ്ലിംലീഗ് എന്ന പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവുമാണ്. ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് മുസ്ലിംകള്‍ക്കോ മുസ്ലിംലീഗുകാര്‍ക്കോ മാത്രമായി ഒരു നേട്ടവും ഉണ്ടായിട്ടില്ല. മറിച്ച് ജാതി മതരാഷ്ട്രീയ ഭേദമന്യെ കേരളീയ സമൂഹത്തിനാകമാനമാണ് ഉപകാരപ്പെട്ടത്.
വെള്ളിയാഴ്‌ച, ജൂലൈ 01, 2011
എല്ലാം 'മേഘ'ത്തിലൊതുക്കി സാംസങ് ക്രോംബുക്ക്
-പി.എസ്.രാകേശ്
ഓരോ പുതിയ ഗാഡ്ജററ് വിപണിയിലെത്തുമ്പോഴും വ്യത്യസ്തമായി എന്താണതില്‍ ഉള്ളത് എന്നാവും എല്ലാവരും ആദ്യമന്വേഷിക്കുക. എന്നാല്‍ 'ഉള്ളിലൊന്നുമില്ലാതെ' പുറത്തിറങ്ങിയ ഒരു ലാപ്‌േടാപ്പിനെക്കുറിച്ചാണ് ഇന്ന് ടെക്‌ലോകം ചര്‍ച്ചചെയ്യുന്നത്.
ഹാര്‍ഡ്ഡിസ്‌കോ സോഫ്ട്‌വേറുകളോ ഓപ്പറേറ്റിങ് സിസ്റ്റമോ ഇല്ലാത്ത ലാപ്‌ടോപ്പിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ, അതാണ് ഈ ഉപകരണം. സാംസങ് ക്രോംബുക്ക് എന്ന ഈ ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ (ക്രോം ഒഎസ്) സഹായത്താലാണ്.
വരും വരും എന്ന് ഏറെക്കാലമായി കേട്ടു തുടങ്ങിയ ഗൂഗിളിന്റെ ഈ സ്വപ്‌നപദ്ധതി ആദ്യമായി പ്രവര്‍ത്തിച്ചുതുടങ്ങുന്നത് സാംസങ് ലാപ്‌ടോപ്പില്‍. ക്രോം ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് സീരീസ് 5 ലാപ്‌ടോപ്പ് കഴിഞ്ഞയാഴ്ച വിപണിയിലെത്തി.
വെറുമൊരു ലാപ്‌ടോപ്പല്ല ക്രോംബുക്ക്. ഇതുവരെയിറങ്ങിയ എല്ലാ ലാപ്‌ടോപ്പുകളില്‍ നിന്നും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ നിന്നും അടിമുടി വ്യത്യസ്തമാണിത്. ക്രോംബുക്കിനു മുമ്പും പിമ്പും എന്ന നിലയ്ക്കായിരിക്കും ഒരുപക്ഷേ ഇനി പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ചരിത്രം തന്നെ!
മുഴുവന്‍ സമയവും ഓണ്‍ലൈനായിരിക്കാന്‍ പറ്റുന്നവര്‍ക്ക് മാത്രമുള്ളതാണ് ക്രോംബുക്ക്. ഹാര്‍ഡ് ഡിസ്‌കില്ലാത്തതിനാല്‍ പ്രോഗ്രാമുകളൊന്നും ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റില്ല. ഒരു ഫയലോ ഫോള്‍ഡറോ പോലും ലാപ്‌ടോപ്പില്‍ സൂക്ഷിക്കാനുമാകില്ല. ആവശ്യമുള്ള പ്രോഗ്രാമുകള്‍ നെറ്റിലൂടെ വിളിച്ച് ജോലികള്‍ െചയ്യാം. ഫയലുകളും ഫോള്‍ഡറുകളുമെല്ലാം ഓണ്‍ലൈന്‍ സെര്‍വറുകളിലാകും സൂക്ഷിക്കപ്പെടുക.
ഇതുകൊണ്ടുള്ള മെച്ചങ്ങള്‍ പലതാണെന്ന് ക്രോംബുക്കിന്റെ നിര്‍മാതാക്കള്‍ എണ്ണിയെണ്ണി പറയുന്നു. ഹാര്‍ഡ് ഡിസ്‌ക് ഇല്ലാത്തതിന്റെ പ്രധാനഗുണം ലാപ്‌ടോപ്പിന്റെ ഭാരക്കുറവ് തന്നെ. ഒന്നരകിലോഗ്രാം മാത്രമേ ഈ ലാപ്‌ടോപ്പിനു തൂക്കമുള്ളൂ. ഇതില്‍ ആകെയുള്ളത് ഒരു ആറ്റം N570 1.66 Ghz ഡ്യുവല്‍കോര്‍ പ്രോസസര്‍ മാത്രം. ഹാര്‍ഡ്ഡിസ്‌ക് ഇല്ലാത്തതിനാല്‍ ക്രോംബുക്കിന്റെ ബാറ്ററി ആയുസ്സും ഏറും. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 8.5 മണിക്കൂര്‍ തുടര്‍ച്ചയായി ഇതു പ്രവര്‍ത്തിപ്പിക്കാമെന്ന് സാംസങ് അവകാശപ്പെടുന്നു.
ഓപ്പറേറ്റിങ് സിസ്റ്റം ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്തതിനാല്‍ വൈറസുകളെയോ സ്‌പൈവേറുകളെയോ പേടിക്കേണ്ട. ഇടയ്ക്കിടയ്ക്ക് സിസ്റ്റം ഫോര്‍മാറ്റ് ചെയ്യുകയും വേണ്ട, സോഫ്ട്‌വേറുകള്‍ അപ്‌ഡേറ്റ് ചെയ്തു കാശു കളയേണ്ട ഗതികേടുമില്ല. ഓപ്പറേറ്റിങ് സിസ്റ്റം ഇല്ലാത്തതിനാല്‍ സാധാരണകമ്പ്യൂട്ടറുകളിലേതുപോലെ രണ്ടു മിനുട്ട് നീളുന്ന ബൂട്ടിങ് പ്രക്രിയയും ക്രോംബുക്കിലില്ല. സിസ്റ്റം ഓണാക്കി 12 സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ക്രോംബുക്കില്‍ ജോലി തുടങ്ങാം.
കഷ്ടകാലത്തിനു ക്രോംബുക്ക് മോഷണം പോയാലും ഒരു തരി ഡാറ്റ പോലും അതില്‍ ഇല്ലാത്തതിനാല്‍ ദുരുപയോഗത്തെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ട. മറ്റൊരു ക്രോംബുക്കില്‍ ലോഗിന്‍ ചെയ്ത് നമ്മുടെ എല്ലാ ഫയലുകളും ഉപയോഗിക്കുകയുമാകാം.
രണ്ടു യു.എസ്.ബി. ജാക്കുകള്‍, വെബ്കാം, മെമ്മറി കാര്‍ഡ് സ്‌ലോട്ട്, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ക്രോംബുക്കിലുണ്ട്. എന്നാല്‍ ബ്ലൂടൂത്ത്, ഡി.വി.ഡി. ഡ്രൈവ് എന്നിവയൊന്നും ഇതിലില്ല.
പെന്‍ഡ്രൈവ് കണക്ട് ചെയ്താല്‍ അതിലുള്ളതെല്ലാം വെബ്ബ്രൗസറില്‍ തെളിഞ്ഞുവരും. അതിലെ ഫയല്‍ ഡെസ്‌ക്‌ടോപ്പിലേക്ക് കോപ്പി ചെയ്യാമെന്നു കരുതിയാല്‍ നടപ്പില്ല. കാരണം ലളിതം, ക്രോംബുക്കിനൊരു ഡെസ്‌ക്‌ടോപ്പ് ഇല്ലെന്നതുതന്നെ. ആവശ്യമുള്ള ഫയലുകള്‍ ക്ലൗഡില്‍ തന്നെ സേവ് ചെയ്യണമെന്നര്‍ഥം. ക്രോം വെബ്ബ്‌സ്റ്റോറിലുള്ള ആയിരത്തിലേറെ പ്രോഗ്രാമുകളില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യമുള്ളതിനാല്‍ സ്വന്തമായി സോഫ്ട്‌വേറിന്റെ ആവശ്യം വരില്ലെന്നാണ് ക്രോംബുക്കിന്റെ മുതലാളിമാര്‍ പറയുന്നത്.
കേള്‍ക്കുമ്പോള്‍ ഒട്ടേറെ സൗകര്യങ്ങളും പുതുമകളുമുണ്ടെങ്കിലും പ്രായോഗികതലത്തില്‍ ക്രോംബുക്കിന് പ്രശ്‌നങ്ങള്‍ ഏറെയാണ് എന്നു പറയാതെവയ്യ. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ ഇതു വെറും പേപ്പര്‍വെയിറ്റിനു സമമാകും എന്നതാണ് പ്രധാന ന്യൂനത. ഓഫ്‌ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഒറ്റ ആപ്ലിക്കേഷന്‍ പോലും നിലവില്‍ ക്രോംബുക്കിലില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ ഓഫ്‌ലൈന്‍ ആപ്ലിക്കേഷന്‍സ് വരാനുണ്ടെന്ന് ഗൂഗിള്‍ പറയുന്നു. നടന്നെങ്കില്‍ നടന്നു. സിലിക്കണ്‍വാലി പോലെ മുഴുവന്‍ പ്രദേശവും വൈഫൈ കണക്ടിവിറ്റിയുള്ള ഹൈടെക് ഇടങ്ങളില്‍ മാത്രമേ ക്രോംബുക്കിനെകൊണ്ടു ഗുണമുള്ളൂ എന്നര്‍ഥം. ദിവസത്തില്‍ പത്തുതവണയെങ്കിലും നെറ്റ്കണക്ഷന്‍ ഡൗണാകുന്ന നമ്മുടെ നാട്ടില്‍ ക്രോംബുക്ക് കൊണ്ട് എന്തുകാര്യം എന്ന് കണ്ടറിയണം. പെട്ടെന്ന് നെറ്റ്കണക്ഷന്‍ ഇല്ലാതായാല്‍ ഒരു ഫയലും തുറക്കാനാകാതെ കഷ്ടപ്പെടും.
ഫോട്ടോഷോപ്പോ, സ്‌കൈപ്പോ അടക്കമുള്ള ഒരു സോഫ്റ്റുവെയറുകളും ഈ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കില്ല.
ക്ലൗഡ് സംവിധാനത്തില്‍ നമ്മുടെ ഫയലുകളും മറ്റു രഹസ്യങ്ങളും സൂക്ഷിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ് എന്ന പ്രശ്‌നവും ഉയരുന്നുണ്ട്. ഓരോ ദിവസവും നെറ്റ്ഹാക്കിങിന്റെ പുതിയകഥകളാണ് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും വരുന്നത്. അരൂപിയായ ക്ലൗഡ് സംവിധാനത്തിലേക്കാള്‍ സ്വന്തം കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്‌കില്‍ ഫയലുകള്‍ സൂക്ഷിക്കുന്നതാണ് സുരക്ഷിതമെന്ന് കരുതുന്നവരായിരിക്കും ഏറെപ്പേരും.
വിലയുടെ കാര്യത്തിലും ക്രോംബുക്ക് ആരാധകരെ നിരാശപ്പെടുത്തുന്നു. ഏതാണ്ട് അഞ്ഞൂറു ഡോളറാണ് ഈ ലാപ്‌േടാപ്പിന്റെ വില. ഈ വിലയ്ക്ക് എല്ലാസംവിധാനങ്ങളും കൂടിയ മറ്റുകമ്പനികളുടെ ലാപ്‌ടോപ്പ് ലഭിക്കാനുണ്ടെന്നോര്‍ക്കുക.
ഏതായാലും ഒരുകാര്യം പറയാതെ വയ്യ, പുതിയൊരു സമീപനമാണ് ക്രോംബുക്കിലേത്, പുതിയൊരു തുടക്കവും.
മുസ്‌ലിം ലീഗ് നേതാവ് പി.സി.അഹമ്മദ് ഹാജി അന്തരിച്ചു
Posted on: 29 Jun 2011
സുല്‍ത്താന്‍ ബത്തേരി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും ജില്ലാ വൈസ് പ്രസിഡന്റും പ്രമുഖ വ്യാപാരിയുമായ പി.സി.അഹമ്മദ് ഹാജി(82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാല്‍ നൂറ്റാണ്ടിലേറെക്കാലം ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ഖദീജയാണ് ഭാര്യ. മക്കള്‍: ഫൈസല്‍(ആയിഷ ടെക്‌സ്റ്റൈല്‍സ്), താഹിര്‍(തായി ഗ്രൂപ്പ് എം.ഡി), ഡോ.അന്‍വര്‍(ജെ.ഡി.ടി ഇസ്‌ലാം സെക്രട്ടറി, ഇക്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍), ഫൗസിയ. മരുമക്കള്‍: ഫൗസിയ, സക്കീന, അഫ്‌സറ, നെല്ലിക്കുന്ന് മുഹമ്മദ്.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയപ്രവര്‍ത്തന രംഗത്തെത്തിയ പി.സി.അഹമ്മദ് മുസ്‌ലിം ലീഗില്‍ ചേര്‍ന്നിട്ട് മൂന്ന് പതീറ്റാണ്ടിലേറെയായി. കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍(മടവൂര്‍ വിഭാഗം) സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എം.ഇ.എസ് വയനാട് ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പരേതനായ മാഹി കാഞ്ഞിരാണി അബ്ദുവിന്റെ മകനാണ്. 1949ല്‍ ബത്തേരിയില്‍ സ്ഥിരതാമസമാക്കി. ബത്തേരിയിലെ കാഞ്ഞിരാണി വസ്ത്രലയത്തിന്റെ ഉടമയും മറ്റ് നിരവധി സ്ഥാപനങ്ങളുടെ ഡയറക്ടറുമായിരുന്നു അഹമ്മദ് ഹാജി
ഖദീജയാണ് ഭാര്യ. മക്കള്‍: ഫൈസല്‍(ആയിഷ ടെക്‌സ്റ്റൈല്‍സ്), താഹിര്‍(തായി ഗ്രൂപ്പ് എം.ഡി), ഡോ.അന്‍വര്‍(ജെ.ഡി.ടി ഇസ്‌ലാം സെക്രട്ടറി, ഇക്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍), ഫൗസിയ. മരുമക്കള്‍: ഫൗസിയ, സക്കീന, അഫ്‌സറ, നെല്ലിക്കുന്ന് മുഹമ്മദ്.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയപ്രവര്‍ത്തന രംഗത്തെത്തിയ പി.സി.അഹമ്മദ് മുസ്‌ലിം ലീഗില്‍ ചേര്‍ന്നിട്ട് മൂന്ന് പതീറ്റാണ്ടിലേറെയായി. കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍(മടവൂര്‍ വിഭാഗം) സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എം.ഇ.എസ് വയനാട് ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പരേതനായ മാഹി കാഞ്ഞിരാണി അബ്ദുവിന്റെ മകനാണ്. 1949ല്‍ ബത്തേരിയില്‍ സ്ഥിരതാമസമാക്കി. ബത്തേരിയിലെ കാഞ്ഞിരാണി വസ്ത്രലയത്തിന്റെ ഉടമയും മറ്റ് നിരവധി സ്ഥാപനങ്ങളുടെ ഡയറക്ടറുമായിരുന്നു അഹമ്മദ് ഹാജി
കക്കാടമ്മല്‍ പാത്തുട്ടി
നിര്യാതയായി
Read more
എടപ്പറംബ് കക്കാടമ്മല്‍ താമസിക്കുന്ന പരേതനായ ആലിമുഹമ്മദിന്‍ ഭാര്യ പാത്തുട്ടിയെന്നവര്‍ (10/07/11ഞായര്‍) മരണപ്പെട്ടു
യു.എ.ഇ കോണ്‍സുലേറ്റ്: സഫലമായത് മലയാളികളുടെ സ്വപ്നം
|
ചൊവ്വാഴ്ച, ജൂൺ 28, 2011
ഭൂചലനം ജനങ്ങ ള്‍ പരിഭ്രാന്തിയി (posted-muhammed chittangadan)
ഭൂചലനം ജനങ്ങള്‍ പരിഭ്രാന്തിയി
എടപ്പറമ്പ്; കഴിഞ്ഞ രണ്ടു ദിവസമയി ഒഴുകൂരിലും പരിസര പ്രദേശത്തുമായി
ഉണ്ടായിക്കൊണ്ടിരിക്കുന്ന നേരിയ ഭൂചലനം ജനങ്ങളെ ഭീതിയിലാഴ്ത്തി.ഇപ്പൊള്‍ എല്ലയിടത്തും ജനങ്ങളുടെ സംസാര വിഷയം ഈ ഭൂചലനത്തെക്കുറിച്ചു മത്രമാണു.ചിലരുടെ വിവരണം കേട്ടാല്‍ അവരുടെ അനുഭവം നമുക്ക് വിശ്വസിക്കാന്‍ പ്രയാസം തൊന്നുന്നു.ഏതായാലും എല്ലാവരുടെയും മുഖത്ത് ഒരു ചെറിയ ഭയം നിഴലിച്ചിരുന്നു.ചില സ്ത്രീകള്‍ പേടി കാരണം ഭര്‍ത്തവിന്റെ വീട്ടില്‍ നിന്നും ദൂരെയുള്ള സ്വന്തം വീട്ടിലെക്കു പൊകാന്‍ ശ്രമിച്ചതും എടപ്പറമ്പില്‍ ചര്‍ച്ചാവിഷയമായി.പലരും ഭൂചലനത്തിന്റേ കരണത്തെക്കുറിച്ചു പലതും പറയുന്നുണ്ടെങ്കിലും ദൈവം നമുക്ക് നല്‍കുന്ന ഒരു മുന്നറിയിപ്പായി ഇതിനെ കണാന്‍ പലരും തയ്യാറാവുന്നില്ല.
.
എടപ്പറബില്‍ നേരിയ ഭൂചലനം
എടപ്പറബില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു: മിനിയാന്ന് രവിലെ 4.45നും
ഇന്നലെ രത്രി 10.45നും 2.00ക്കുമാണു ഭൂചലനം അനുഭവപ്പെട്ടത് ,
മഹല്ല് കാസിക്കും ചലനം അനുഭവപ്പെട്ടു
എന്നല്‍ അതിക പെരും ഉറക്കത്തിലായതിനാല്‍ അറിഞ്ഞില്ല
കാലാവസ്ഥയിലുള്ള ചെറിയ മാറ്റമാണ് ഇതിനു കാരണമെന്നു അനുമാനിക്കുന്നു
ഇനിയും ഇത്തരത്തില്‍ ചലനങ്ങള്‍ ഉണ്ടാകാന്‍ സാദ്യത ഉള്ളതിനാല്‍
ജനങ്ങള്‍ ജാഗ്രത പാലിക്കുക.
ബുധനാഴ്‌ച, ജൂൺ 22, 2011
കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരനാകാം സ്റ്റാഫ് സെലക്ഷന്‍ കമ്മിഷനിലൂടെ (posted by muhammed chittangadan)
ജില്ലയില്‍ മെഡിക്കല്‍ കോളജിന് ആവശ്യം ശക്തം(posted by muhammed chittangadan)
ജില്ലയില്‍ മെഡിക്കല്‍ കോളജിന് ആവശ്യം ശക്തം
മഞ്ചേരി: സ്ഥലവും സൗകര്യങ്ങളും അത്യാവശ്യത്തിനുള്ള മഞ്ചേരി ജനറല്‍ ആശുപത്രിയെ മെഡിക്കല്‍കോളജായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല പൊതുമേഖലയിലെ ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നവരില്‍ മുന്‍പന്തിയിലും മലപ്പുറം ജില്ലക്കാരാണ്.
മഞ്ചേരി ജനറല്‍ ആശുപത്രിയാണ് സര്‍ക്കാര്‍ സ്ഥാപനമായി ജില്ലയുടെ ആതുരാലയം. പത്ത് കോടി രൂപ ചെലവില്‍ ഇതിനു സമീപം പണിതീര്‍ത്ത മാതൃശിശു ആശുപത്രി, 18 കോടി ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് പൂര്‍ത്തിയാക്കിയ പുതിയ അഞ്ചുനില ബ്ലോക്ക് എന്നിവ കെട്ടിട സമുച്ചയങ്ങളുടെ പോരായ്മ തീര്‍ക്കും. ചെരണിയില്‍ മാത്രം ജില്ലാ ടി.ബി സെന്ററിന്റെ 5.2 ഏക്കര്‍ ഭൂമിയുണ്ട്. ഇവിടെ ഓഫിസ് കെട്ടിടങ്ങള്‍ കഴിഞ്ഞാല്‍ നാലേക്കറിലേറെ ഒഴിഞ്ഞുകിടക്കുന്നു.
ജില്ലക്കൊരു സര്‍ക്കാര്‍ മെഡിക്കല്‍കോളജ് എന്ന ആവശ്യത്തിന് ജില്ലയിലെ എം.എല്‍.എമാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയുണ്ട്. പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ജനറല്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്ത സ്‌പെഷാലിറ്റി വിഭാഗങ്ങളുടെ സേവനങ്ങള്‍ക്ക് രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്. അടുത്ത കാലത്തായി നിലവിലുള്ള സൗകര്യങ്ങളും ഉപയോഗപ്പെടുത്താനാവാത്ത സ്ഥിതിയാണ്.
പ്രതിരോധ കുത്തിവെപ്പുകളിലൂടെ പൂര്‍ണമായി നിയന്ത്രിച്ചു എന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്ന ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ചുമ എന്നിവ സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ല പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ ഏറെ പിറകിലാണ്.
നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്ന രോഗികളുടെ ഇരട്ടിയിലേറെയാണ് ആശുപത്രിയിലെത്തുന്നത്. ഡോക്ടര്‍മാരുടെ തസ്തിക പേരിനുകൂട്ടിയാല്‍ പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നങ്ങള്‍.
പി.എച്ച്.സി മുതല്‍ ജനറല്‍ ആശുപത്രി വരെ 120 ആരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളില്‍ എണ്ണാവുന്നവയും ജില്ലയിലുണ്ട്. എന്നാല്‍, ജീവിതശൈലീ രോഗങ്ങളിലെന്നപോലെ സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍, വിദഗ്ധ ചികിത്സയും മേല്‍നോട്ടവും ആവശ്യമുള്ള രോഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ജില്ല മുമ്പിലാണ്. സര്‍ക്കാര്‍ മേഖലയില്‍ ഒരു മെഡിക്കല്‍ കോളജ് വന്നിട്ട് പതിറ്റാണ്ടുകളായി. ജില്ല ഉയര്‍ത്തുന്ന ആവശ്യം ന്യായമാണെന്ന് സംസ്ഥാന സര്‍ക്കാറിനും ബോധ്യമുണ്ടെങ്കിലും ജനകീയ മുന്നേറ്റം ഈ മേഖലയില്‍ ആവശ്യമാണ്.
മഞ്ചേരി: സ്ഥലവും സൗകര്യങ്ങളും അത്യാവശ്യത്തിനുള്ള മഞ്ചേരി ജനറല്‍ ആശുപത്രിയെ മെഡിക്കല്‍കോളജായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല പൊതുമേഖലയിലെ ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നവരില്‍ മുന്‍പന്തിയിലും മലപ്പുറം ജില്ലക്കാരാണ്.
മഞ്ചേരി ജനറല്‍ ആശുപത്രിയാണ് സര്‍ക്കാര്‍ സ്ഥാപനമായി ജില്ലയുടെ ആതുരാലയം. പത്ത് കോടി രൂപ ചെലവില്‍ ഇതിനു സമീപം പണിതീര്‍ത്ത മാതൃശിശു ആശുപത്രി, 18 കോടി ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് പൂര്‍ത്തിയാക്കിയ പുതിയ അഞ്ചുനില ബ്ലോക്ക് എന്നിവ കെട്ടിട സമുച്ചയങ്ങളുടെ പോരായ്മ തീര്‍ക്കും. ചെരണിയില്‍ മാത്രം ജില്ലാ ടി.ബി സെന്ററിന്റെ 5.2 ഏക്കര്‍ ഭൂമിയുണ്ട്. ഇവിടെ ഓഫിസ് കെട്ടിടങ്ങള്‍ കഴിഞ്ഞാല്‍ നാലേക്കറിലേറെ ഒഴിഞ്ഞുകിടക്കുന്നു.
ജില്ലക്കൊരു സര്‍ക്കാര്‍ മെഡിക്കല്‍കോളജ് എന്ന ആവശ്യത്തിന് ജില്ലയിലെ എം.എല്‍.എമാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും പിന്തുണയുണ്ട്. പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ജനറല്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്ത സ്‌പെഷാലിറ്റി വിഭാഗങ്ങളുടെ സേവനങ്ങള്‍ക്ക് രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ്. അടുത്ത കാലത്തായി നിലവിലുള്ള സൗകര്യങ്ങളും ഉപയോഗപ്പെടുത്താനാവാത്ത സ്ഥിതിയാണ്.
പ്രതിരോധ കുത്തിവെപ്പുകളിലൂടെ പൂര്‍ണമായി നിയന്ത്രിച്ചു എന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്ന ഡിഫ്തീരിയ, ടെറ്റനസ്, വില്ലന്‍ചുമ എന്നിവ സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ല പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ ഏറെ പിറകിലാണ്.
നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്ന രോഗികളുടെ ഇരട്ടിയിലേറെയാണ് ആശുപത്രിയിലെത്തുന്നത്. ഡോക്ടര്‍മാരുടെ തസ്തിക പേരിനുകൂട്ടിയാല്‍ പരിഹരിക്കാവുന്നതല്ല ഈ പ്രശ്‌നങ്ങള്‍.
പി.എച്ച്.സി മുതല്‍ ജനറല്‍ ആശുപത്രി വരെ 120 ആരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളില്‍ എണ്ണാവുന്നവയും ജില്ലയിലുണ്ട്. എന്നാല്‍, ജീവിതശൈലീ രോഗങ്ങളിലെന്നപോലെ സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍, വിദഗ്ധ ചികിത്സയും മേല്‍നോട്ടവും ആവശ്യമുള്ള രോഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ജില്ല മുമ്പിലാണ്. സര്‍ക്കാര്‍ മേഖലയില്‍ ഒരു മെഡിക്കല്‍ കോളജ് വന്നിട്ട് പതിറ്റാണ്ടുകളായി. ജില്ല ഉയര്‍ത്തുന്ന ആവശ്യം ന്യായമാണെന്ന് സംസ്ഥാന സര്‍ക്കാറിനും ബോധ്യമുണ്ടെങ്കിലും ജനകീയ മുന്നേറ്റം ഈ മേഖലയില്‍ ആവശ്യമാണ്.
തിങ്കളാഴ്‌ച, ജൂൺ 20, 2011
അതിവേഗത്തിന്റെ 30 നാള്‍ [posted by anwar sadath]
| |||||||||||
OFFICER IN INTELLIGENCE BUREAU (posted by muhammed chittangadan)
çµdw ¦ÍcLø ÎdLÞÜÏJßÈá µàÝßÜáU §aÜß¼XØí ÌcâçùÞÏßW ¥ØßØíxaí æØXd¿W §aÜß¼XØí ²ÞËߨV ÄØíÄßµÏᑚ 750 ²ÝßÕáµ{ßçÜAí ¥çÉf fÃß‚á.
¥ØßØíxaí æØXd¿W §aÜß¼XØí ²ÞËߨV çd·Áí 2/®µíØßµcâGàÕí ®µíØÞÎßçÈ×X 2011 Îáç~ÈÏÞÃí ÄßøæE¿áMí.
d·âMí Øß çÈÞY ·ØxÁí/çÈÞY ÎßÈߨíxàøßÏW ÄØíÄßµÏÞÃí. ÄÞWAÞÜßµ ²ÝßÕáµ{ÞÃí. ÈàGß µßGÞX ØÞÇcÄ. ³YèÜÈÞÏß ¥çÉfßAâ. ¥çÉf ØbàµøßAáK ¥ÕØÞÈ ÄàÏÄß: ¼âY 22
²ÝßÕí: 750 (¼ÈùWê380, ²Ìߨßê202, ®ØíØßê112, ®Øí¿ßê 56)
çÏÞ·cÄ: ÌßøáÆ¢/ÄJáÜc¢. µ¢ÉcâGVÉøß¼í¾ÞÈ¢ ¥ÍßÜ×ÃàÏ¢. Éøàf ®ÝáÄß ËÜ¢ µÞJßøßAáKÕV ¥çÉfßçAIÄ߈.
dÉÞÏ¢: 27 ÕÏØá µÕßÏøáÄí. ¥çÉfØbàµøßAáK ¥ÕØÞÈ ÄàÏÄß ¥¿ßØíÅÞÈÎÞAß dÉÞÏ¢ µÃAÞAá¢. ÉGßµ¼ÞÄß/ÕV·AÞVAí ¥Fᢠ²ÌߨßAáÎâKᢠÕV×¢ ©ÏVK dÉÞÏÉøßÇßÏßW §{ÕáIí. ÕßÎáµíÄÍ¿XÎÞVAᢠçµdwØVAÞV ¼àÕÈAÞVAᢠ§{ÕáµZ ºGdÉµÞø¢.
ÄßøæE¿áMí: ²Ìí¼µí¿àÕí, ÁߨídµßÉíxàÕí øàÄßµ{ßÜáU ÉøàfÏáIÞÕá¢. Éøàf ¼âèÜ 10Èá È¿çKAÞ¢. ¼ÈùW ¥çÕVÈØí, ¼ÈùW çÈÞ{¼í, §¢±ß×í ÜÞ¢ç·b¼í, ùàØÃß¹í, ÎÞJÎÞxßAW ¦ÉíxßxcâÁí ®KßÕæÏ ¥Çßµøß‚á çºÞÆcB{áIÞÕá¢.øÞ¼cæJ 32 çµdwB{ßW Éøàf È¿Já¢. ÄßøáÕÈLÉáøJí ÉøàfÞçµdwÎáIí. çµÞÁí 30. ÌÞ¢±âV(çµÞÁí 05), æºèK(çµÞÁí 09) ®KßÕß¿B{ÞÃí æÄÞG¿áJ Îxá çµdwBZ.
ÖO{¢: 9300ê34800 øâÉ+ çd·Áí çÉ 4200øâÉ.
¥çÉfßçAI ÕßÇ¢: ww w.mha.nic.in ®K æÕÌíææØxí Îáç~È ³YèÜÈÞÏß ¥çÉfßAâ. ¥çÉfµVAí §æÎÏßW æ®Áß çÕâ. ¥ÁíÎßxí µÞVÁíæÕÌíèØxßW ÜÍßAá¢. ¥ÁíÎßxí µÞVÁí æÕÌíèØxßW ÕKÞÜá¿X ©çÆcÞ·ÞVÅßæÏ §AÞøc¢ §êæÎÏßW/®Øí®¢®Øí Îáç~È ¥ùßÏßAá¢. ¥ÁíÎßxí µÞVÁßWçËÞçGÞÏᢠ²Mᢠ¥ÉíçÜÞÁí æºÏíÄÄßÈá çÖ×¢ dÉßæa¿áJí ÉøàfÞ ØÎÏJáÙÞ¼øÞAâ. ÕßÖÆÕßÕøBZAá æÕÌíææØxᑚ Õß¼í¾ÞÉÈ¢ µÞÃáµ.nnnn
ശനിയാഴ്‌ച, ജൂൺ 18, 2011
വിദ്യാഭ്യാസ മേഖല: തുറന്ന അവസരമൊരുക്കണം [posted by anwar sadath]
|













